2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

 പരിഭാഷ - 4

ബാലകൃഷ്ണൻ മൊകേരി.
ഡേൽസിലെ അമ്മായി
...........................................
അമ്മായിയെ സന്ദർശിക്കാനായി
യോർക്ക് ഷൈർ ഡേൽസിലെത്തിയപ്പോൾ,
ഫാം ഹൗസിൽ
അമ്മായി പയറുമണി പോലെ !
എന്നെ കണ്ടപ്പോൾ,
ബന്ധത്തിൻ്റെ ധാന്യമണികൾ പരത്തി
പരിഭവത്തിൻ്റെ പതിരുകൾ പാറ്റി
അമ്മായി നിന്നു
കട്ടിയുള്ള നീലപ്പാവാടയ്ക്കു മേലെ
തുന്നൽ വിട്ടു തുടങ്ങിയ കമ്പിളിക്കോട്ടിൻ്റെ
വലിയ കീ ശകളിലൊന്നിൽ
തോട്ടത്തിൽ നിന്നു കിളച്ചെടുത്ത കാരറ്റ്
നാണിച്ചൊളിച്ചു
നിൻ്റെ അമ്മാവൻ പോയ ശേഷം
ഈ വയസ്സിത്തള്ളയ്ക്കിപ്പോൾ
ജീവനുണ്ടോ എന്നു പോലും
ആർക്കുമറിയേണ്ടല്ലോ
ഇടർച്ചയോടെ അവർ പറഞ്ഞു.
ബന്ധങ്ങളാണ് നമ്മെ ജീവിപ്പിക്കുന്നത്.
മാർത്തയേയും മാലാഖക്കുഞ്ഞുങ്ങളേയും കൂടാതെ
നീയെന്തിനാണ് ഒറ്റയ്ക്കു വന്നതെന്ന്
അവർ കലമ്പി.
വെറും ഏഴു വർഷം കൊണ്ട്
ഞങ്ങളുടെ സഹജീവിതം അവസാനിച്ചെന്ന്
എനിക്കെങ്ങനെയാണവരോട്
പറയാനാവുക?
അല്ലെങ്കിലും ഈ പ്രായമായവർക്ക്
പലപ്പോഴും പുതു തലമുറയെ
മനസ്സിലാവില്ല.
ഏതായാലും നീ വന്നല്ലോ
അമ്മായി പറഞ്ഞു.
ഞാനുണ്ടാക്കിയ പുഡ്ഡിംഗ് കഴിച്ച്,
മേലെ കാരറ്റ് ജ്യൂസും കുടിച്ച്
നമുക്കു വർത്തമാനം പറയാം
നിൻ്റെ അമ്മാവന്
അതെത്ര പ്രിയങ്കരമായിരുന്നെന്നോ !
തടിച്ചു കുറുകിയ
അമ്മായിയുടെ പിന്നാലെ
അകത്തേക്കു നടക്കുമ്പോൾ,
എൻ്റെ കണ്ണുകൾ നിറയുന്നതെന്താവാം ? !
.................................,,,,,,,,,,
Pradeep K, Hareendran Chokli and 47 others
22 Comments
Like
Comment
Share

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ