ഷഡാനനം
ബാലകൃഷ്ണൻ മൊകേരി
1
ബാലകൃഷ്ണൻ മൊകേരി
1
വെയിലുണക്കാന്‍ചിക്കിയ
പാറപ്പുറത്തുനിന്ന്
എങ്കോണിച്ച കല്ലിന്നിടയില്‍
കുരുങ്ങിപ്പോയൊരു
കാര്‍മേഘക്കഷണം കിട്ടി.
അതിലൊരു വിത്തുണ്ടായിരുന്നു.
അപ്പൂപ്പന്‍താടിപോലെ
കാറ്റിന്‍ചുമലേറി സഞ്ചരിച്ചപ്പോള്‍
ഇണക്കുത്തുകൊടുത്ത് കാറ്റ്
മേഘത്തെ കല്ലില്‍ കരുക്കിയതാവും
കാര്‍മേഘമാണെങ്കിലും
പഞ്ഞിപോലെ മൃദുലം
ഉള്ളിലെ വിത്ത്
ഗര്‍ഭപാത്രത്തിലെപ്പോലെ
നിദ്രയില്‍
പാറപ്പുറത്തുനിന്ന്
എങ്കോണിച്ച കല്ലിന്നിടയില്‍
കുരുങ്ങിപ്പോയൊരു
കാര്‍മേഘക്കഷണം കിട്ടി.
അതിലൊരു വിത്തുണ്ടായിരുന്നു.
അപ്പൂപ്പന്‍താടിപോലെ
കാറ്റിന്‍ചുമലേറി സഞ്ചരിച്ചപ്പോള്‍
ഇണക്കുത്തുകൊടുത്ത് കാറ്റ്
മേഘത്തെ കല്ലില്‍ കരുക്കിയതാവും
കാര്‍മേഘമാണെങ്കിലും
പഞ്ഞിപോലെ മൃദുലം
ഉള്ളിലെ വിത്ത്
ഗര്‍ഭപാത്രത്തിലെപ്പോലെ
നിദ്രയില്‍
2
വിത്തെടുത്ത്
ചകിരിപ്പൊടിയും ചാണകപ്പൊടിയും
ജൈവവളവും ചേര്‍ത്ത്
ഒരുക്കിയ ചട്ടിയില്‍
നട്ടുവെള്ളമൊഴിച്ചു
കവിതയുടെ വിത്താണ്
അതു മുളയ്ക്കട്ടെ,
വളര്‍ന്ന് പടരട്ടെ,
കവിതകള്‍ പൂക്കട്ടെയെന്ന്
നിത്യപരിചരണം.
ഉണര്‍ന്നില്ല ഞാനെന്ന്
പുതപ്പില്‍മൂടുന്ന
കുഞ്ഞിനെപ്പോലെ
വാശിപിടിച്ചുകിടന്നവള്‍
ചകിരിപ്പൊടിയും ചാണകപ്പൊടിയും
ജൈവവളവും ചേര്‍ത്ത്
ഒരുക്കിയ ചട്ടിയില്‍
നട്ടുവെള്ളമൊഴിച്ചു
കവിതയുടെ വിത്താണ്
അതു മുളയ്ക്കട്ടെ,
വളര്‍ന്ന് പടരട്ടെ,
കവിതകള്‍ പൂക്കട്ടെയെന്ന്
നിത്യപരിചരണം.
ഉണര്‍ന്നില്ല ഞാനെന്ന്
പുതപ്പില്‍മൂടുന്ന
കുഞ്ഞിനെപ്പോലെ
വാശിപിടിച്ചുകിടന്നവള്‍
3
ഒടുവില്‍ നിവൃത്തിയില്ലാതെ
കൂമ്പെടുത്തു വളരുന്നു
ഇലകള്‍ക്കോരോന്നിനും
ഓരോരോ രൂപമാണല്ലോ
കൊടിത്തൂവയിലെന്നപോലെ
ഇലകളില്‍ നിറയെ
ചൊറിച്ചലുണ്ടാക്കുന്ന
വെളുത്തരോമങ്ങളാണ്
പിംഗലനിറത്തണ്ടില്‍
താഴോട്ടുവളഞ്ഞ മുള്ളുകള്‍
തൊടാനാവുന്നില്ലെന്ന പരിദേവനം
പൂക്കട്ടെയെന്ന പ്രത്യാശയില്‍
മുഴുകിനില്ക്കേ,
പൂത്തുവല്ലോ മേഘച്ചെടി
കൂമ്പെടുത്തു വളരുന്നു
ഇലകള്‍ക്കോരോന്നിനും
ഓരോരോ രൂപമാണല്ലോ
കൊടിത്തൂവയിലെന്നപോലെ
ഇലകളില്‍ നിറയെ
ചൊറിച്ചലുണ്ടാക്കുന്ന
വെളുത്തരോമങ്ങളാണ്
പിംഗലനിറത്തണ്ടില്‍
താഴോട്ടുവളഞ്ഞ മുള്ളുകള്‍
തൊടാനാവുന്നില്ലെന്ന പരിദേവനം
പൂക്കട്ടെയെന്ന പ്രത്യാശയില്‍
മുഴുകിനില്ക്കേ,
പൂത്തുവല്ലോ മേഘച്ചെടി
4
ഓരോ പൂവും
ഓരോ നിറം
ഓരോ മണം
ഒന്നും മനസ്സിലാവുന്നില്ലല്ലോയെന്ന്
തൊട്ടുനോക്കിയവര്‍
മുള്ളുകള്‍കൊണ്ട് രക്തസാക്ഷികളായി
മണത്തുനോക്കിയവര്‍
ഒരുമണവും അറിയാത്തവരായി
ബോധാബോധങ്ങളുടെ
കാട്ടുവഴികളിലായി
വെള്ളമില്ലാതെ നീന്തുന്നവരായി
ഓരോ നിറം
ഓരോ മണം
ഒന്നും മനസ്സിലാവുന്നില്ലല്ലോയെന്ന്
തൊട്ടുനോക്കിയവര്‍
മുള്ളുകള്‍കൊണ്ട് രക്തസാക്ഷികളായി
മണത്തുനോക്കിയവര്‍
ഒരുമണവും അറിയാത്തവരായി
ബോധാബോധങ്ങളുടെ
കാട്ടുവഴികളിലായി
വെള്ളമില്ലാതെ നീന്തുന്നവരായി
5
മണ്ണുപരിശോധിക്കണമെന്ന്
കൃഷി ആപ്പീസര്‍
മണ്ണിനില്ല കുഴപ്പമെന്ന്
പരിശോധിച്ച ഫലംവന്നു
പരിശോധകര്‍
മരിച്ചുപോയെന്ന്
ഫലശ്രുതിയും വന്നു
കൃഷി ആപ്പീസര്‍
മണ്ണിനില്ല കുഴപ്പമെന്ന്
പരിശോധിച്ച ഫലംവന്നു
പരിശോധകര്‍
മരിച്ചുപോയെന്ന്
ഫലശ്രുതിയും വന്നു
6
ചെടിയിലെ പൂക്കളിലിപ്പോള്‍
നിറയെ ആത്മാക്കളാണ്
പറ്റിയ കാലം വരുമ്പോള്‍
പുനര്‍ജ്ജനിക്കാന്‍
കാത്തുനില്ക്കുന്ന
ആത്മാക്കള്‍ മാത്രം
എങ്കിലുമെന്റെ കാർമേഘച്ചെടീ
നീ എന്നെ
സമകാലികനാക്കുന്നില്ലല്ലോ
ഒരിക്കലും !
നിറയെ ആത്മാക്കളാണ്
പറ്റിയ കാലം വരുമ്പോള്‍
പുനര്‍ജ്ജനിക്കാന്‍
കാത്തുനില്ക്കുന്ന
ആത്മാക്കള്‍ മാത്രം
എങ്കിലുമെന്റെ കാർമേഘച്ചെടീ
നീ എന്നെ
സമകാലികനാക്കുന്നില്ലല്ലോ
ഒരിക്കലും !