2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

വ്യാഖ്യാനം
           ഇത് വ്യാഖ്യാനങ്ങളുടെ കാലമാണ്
എന്തും എങ്ങനെയും
എവിടേയും പറയാനാവും
ചിരിയും കരച്ചിലും
പല വിധത്തിലെഴുതാം
നെഞ്ചു പിളര്‍ന്ന്കാണിക്കുന്ന ഹൃദയം
പിഴിഞ്ഞെടുത്ത് ലഹരി നുണയാം !
ജീവിതത്തെ മരണമെന്നും
മരണത്തെ ജീവിതമെന്നും
വാദിച്ചുറപ്പിക്കാം
           ഒടുവില്‍ നമുക്കുതന്നെ
നമ്മെ സംശയമാകും
അതാണ് വ്യാഖ്യാതാ വേത്തി..
അതിജീവനത്തിന്
വഴിയൊന്നു മാത്രം
അവനവന്‍ അവനവനെന്ന
ആത്മവിശ്വാസത്തിന്റെ പുല്‍നാമ്പ്
മനസ്സില്‍ നട്ടുവളര്‍ത്തുക
          ഏതു കൊടും വേനലിലും
ബാക്കിയാവുന്നുണ്ട് ചില തൃണങ്ങള്‍ !