പൂമ്പാറ്റയും ചിലന്തിയും
-ബാലകൃഷ്ണൻ മൊകേരി
വെയിലാൽ ഞൊറിയിട്ട്
പൂമണംതൂവിയ
കാറ്റിന്റെ വേദികയൊന്നിൽ,
ചുമ്മാ ചിരിച്ചും,കളിയാടിയും
ഒരു നർത്തകി,പൂമ്പാറ്റവന്നൂ!
അമ്മനോഹാരിത
താങ്ങുവാനാകാതെ
മത്തുപിടിച്ച ചിലന്തി,
തന്നിരതേടുവാൻ,
താൻ പണിതീർത്തതാം
തൻവലനാരിൽ കുരുങ്ങി!
രക്ഷപ്പെടാനായ്
കുതറിപ്പിടയ്ക്കുമ്പോൾ
ഒട്ടിപ്പിടിച്ചുപോയല്ലോ !,
കണ്ണുകളപ്പോഴും
പാറും ശലഭത്തിൻ
പിന്നാലെതന്നെയാണല്ലോ!
കൊച്ചുചിലന്തിത-
ന്നീധർമ്മസങ്കടം
ജീവിതംതന്നെയാണത്രേ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ