പരിഭാഷ -13
പാചകം
ബാലകൃഷ്ണൻ മൊകേരി
ഒരു ബേബി സിറ്ററുടെ ക്ഷമതവേണം
പാചകക്കാരനും !
കഷ്ണിച്ച പച്ചക്കറികളും
വെള്ളവും മറ്റുചേരുവകളും
കൃത്യമായില്ലെങ്കിൽ
അതു കങ്ങിപ്പോകും
പുകമണം കുടുംബത്തിനു പുറത്ത്
ആകാശത്തിൽ പരക്കും !
ഏറെക്കളിച്ച് തളര്‍ന്ന കുഞ്ഞ്
അഞ്ചുനിമിഷം ഉറങ്ങിയാലും
ബേബിസിറ്റര്‍
ഉറങ്ങാതെ,കിനാവിൽ വീഴാതെ
അടുത്തുതന്നെ വേണം.
കറി അടുപ്പത്തുവെച്ചുകഴിഞ്ഞ
പാചകക്കാരനും
കുക്കറിന്റെ ചൂളംവിളിക്കു കാതോര്‍ത്ത്
അടുത്തുതന്നെയുണ്ടാവണം.
ബേബികെയര്‍ സെന്ററിൽ
പകൽമുഴുവൻ
കുഞ്ഞിനെ ഒക്കത്തേറ്റി നടന്നാലും
കൂട്ടിക്കൊണ്ടുപോകാനെത്തുന്ന തള്ള
ഭക്ഷണം കൊടുത്തോ, കിടത്തിയുറക്കിയോ
കുസൃതിപ്പരിക്കുകളൊന്നുമില്ലല്ലോ
എന്നൊക്കെ
കുഞ്ഞിനെ തലോടിക്കൊണ്ടിരിക്കും !
അതുകാണുമ്പോഴറിയാം
അവര്‍ക്ക്തരിമ്പും തൃപ്തിയായില്ലെന്ന് !
റെസിപ്പിയനുസരിച്ച്
അളവുതെറ്റാതെ മസാലകള്‍ ചേര്‍ത്താലും,
പാചകയെണ്ണയിൽ വറവുകഴിച്ച്
കറിവേപ്പിലകൊണ്ടലങ്കരിച്ചാലും,
കരളിൽനിന്നു വാറ്റിയെടുത്ത
ആത്മാര്‍ത്ഥതയുടെ രണ്ടുതുള്ളിയിറ്റിച്ച്
കറിയൊരപൂര്‍വ്വ കലാസൃഷ്ടിയാക്കിയാലും
തിന്നുപോകുന്നവന്റെ മുഖം
നായക്കാഷ്ഠം മണത്തഭാവത്തിലാവും
പാചകക്കാരനെ നോക്കുക!
അങ്ങനെയാണ്,
പാചകവും ശിശുനോട്ടവും
ഓരേജോലിതന്നെയായിത്തീരുന്നത്
......................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ