അത്രേയുള്ളൂ
ബാലകൃഷ്ണൻ മൊകേരി
കിനാക്കണ്ണടഞ്ഞ് വരണ്ടുകിടന്ന
നീറ്റോറക്കുന്നിൽ
കരിമ്പാറയായിക്കിടന്ന പ്രാക്കുകള്ക്ക്
യന്ത്രക്കൈയ്യാൽ മോക്ഷംകൊടുത്ത്
ചരിവിലെ കൂണുപോലുള്ള പുരകളിൽ
ഉറക്കംവറ്റിച്ച പുരുഷോത്തമൻ മുതലാളി
ഇച്ചിരിനേരം മുമ്പാണ്
മരണപ്പെട്ടത്.
കിടപ്പാടം കുടിവെള്ളമെന്നെല്ലാംപാടി
പാഞ്ഞുചെന്ന പാഴ്ജന്മങ്ങള്ക്ക്
പുല്ലുവിലകാണാത്ത,
കരിവീട്ടിക്കാതലിൻെറ
ഉരുപ്പടിപോലത്തെ മനിച്ചൻ!
പണമെറിഞ്ഞ് നീതിപ്പരുന്തിനെ
കൂട്ടിലാക്കിയ കുറുക്കൻ,
അമ്പത്താറുകൊല്ലംകൊണ്ട്
ദൈവത്താറായവൻ,
ചത്തുപോയെന്നോ കണ്ണച്ചാ,
ഓറക്കെന്തേനും വയ്യായ ?
ഇൗനെല്ലെന്തുബരുത്താ മാണ്ട്യത് മനേ,
എന്തങ്കിലുമൊരേതു പോരേ ?
ഓനുച്ചക്ക് കഞ്ഞീം മോന്തി
ഉച്ചമയങ്ങ്വാൻ കെടന്നേരം
ഒരൊറ്റ ബളി,
സൈ,ആളുകാലി!
അത്രേയുള്ളൂ ?
അത്തിര്യേള്ളൂ മനേ, മനിച്ചന്റെ കാരിയം!
........................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ