2013, നവംബർ 17, ഞായറാഴ്‌ച

കല്ല്
 ഭാവത്തിന്‍ പരകോടിയില്‍
ബുദ്ധിയുണര്‍ന്ന കല്ല്
ഇപ്രകാരം ചിന്തിച്ചു :-
അനന്തകാലമായി ഞാന്‍
ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കുന്നു !
എറിയുന്ന കൈയും
തറയുന്ന നെഞ്ചും മാറിമാറി
തരവും തഞ്ചവും പോലെ
കല്ലാളിയുടെ നിറവുമായി
ഒളിഞ്ഞും തെളിഞ്ഞുമങ്ങനെ...........
ഇനിയിതു വയ്യ ,ഞാന്‍
സ്വയം വിരമിക്കുകയാണ്
ആരാന്റെ കൈകള്‍ക്ക്
ഊക്കു പകരാന്‍
ഇനി വയ്യതന്നെ
       ഇങ്ങനെ ചിന്തിച്ചവാറേ,
ചീറിപ്പായുന്ന കല്ല്
ആകാശത്തിലലിഞ്ഞുചേര്‍ന്നു
കല്ലുപോയപ്പോള്‍ മണ്ണുപോയി,
മണ്ണു പോയപ്പോള്‍
നില്ക്കക്കള്ളിയില്ലാതെ
പൊണ്ണന്മാരെല്ലാം
അനാദി ധൂളിയായി
പറന്നും പോയി !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ