2021, ഫെബ്രുവരി 24, ബുധനാഴ്‌ച

 ചിലന്തി

ബാലകൃഷ്ണൻ മൊകേരി
കവികൾ
ചിലന്തികളെപ്പോലെ,
ഭാവനയുടെ മുട്ടകൾ
അരുമയായി കാത്ത്
അവർ
ഏറെ നാൾ നടക്കും
ഒടുവിൽ,
മുട്ട വിരിഞ്ഞിറങ്ങുന്ന
കവിതക്കുഞ്ഞുങ്ങൾ
കവിയെ തിന്നുതീർക്കുകയും
സ്വന്തം ഇടം തേടി
നാലുപാടും
പാഞ്ഞു പോകുകയും ചെയ്യും.
കവികളോ,
ജീവനറ്റ പുറന്തോടായി,
കാറ്റിൻ്റെ കനിവിൽ
മുറിയിൽ നിലത്തു വീണ്,
ചൂലിനാൽ,
അടയാളപ്പെടുത്തപ്പെട്ട്,
കാട്ടക്കൂനയിൽ
തള്ളപ്പെടുകയാണല്ലോ!
.......................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ