2018, മേയ് 19, ശനിയാഴ്‌ച

പുറന്തോട്

പരുപരുത്ത
പുറംതോടുകണ്ട്,
അതിനുള്ളിലെ ജീവിയും
പരുപരുക്കനാണെന്ന്
കരുതുന്നുണ്ടാവും നീ,
പക്ഷേ,
ഈ പുറംതോടൊന്നടർത്തിനോക്കൂ,
അതിനുള്ളിലിരിക്കുന്നത്,
നിസ്സാരമായ ഒരുപൂഴിത്തരിയുടെ
സ്പർശംപോലും വേദനിപ്പിക്കുന്ന
ഒരുപാവം മനസ്സാണ്.
അതിനെ നീയെന്നെങ്കിലും
കവിയെന്നോ മുത്തുച്ചിപ്പിയെന്നോ
വിളിച്ചേക്കാം.
19/5/18-ബാലകൃഷ്ണൻ മൊകേരി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ