2016, മേയ് 18, ബുധനാഴ്‌ച

വേനല്‍മഴ

ചൂടു കാറ്റിന്റെ
പുലര്‍കാല വണ്ടിയില്‍
അവളെത്തിയപ്പോള്‍
ഞാനൊന്നുമറിഞ്ഞിരുന്നില്ല.
( കാത്തിരിപ്പിന്റെ
അന്ത്യ യാമങ്ങളിലെപ്പൊഴോ
ഞാനറിയാതെ വന്ന നിദ്ര
എന്റെ കണ്ണുകളുടെ
വാതിലുകളടച്ച്
തഴുതിട്ടിട്ടുണ്ടാവാം )
പിണങ്ങിയാവും
കരഞ്ഞുകൊണ്ടവള്‍
പോയിട്ടുണ്ടാവുക
ഈ വാഴക്കൂമ്പില്‍
തളംകെട്ടിയ
രണ്ടുതുള്ളി കണ്ണീര്‍ മാത്രം
താനെത്തിയതിന്റെ അടയാളമായി
എനിക്കുവേണ്ടി (മാത്രം )
അവള്‍ കാത്തുവച്ചിരിക്കുന്നു !
ഇനിയെപ്പോഴാവും വരികയെന്ന
മേഘദൂതം
ഇപ്പോള്‍ റേഞ്ചില്ലാതെ
അനാഥമാവുകയാണ് !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ