2017, ഏപ്രിൽ 14, വെള്ളിയാഴ്‌ച

(നിറയെ പൂത്തുനിന്നൊരു കണിക്കൊന്ന ഒരു വേനല്‍മഴ പെയ്തപ്പോള്‍ത്തന്നെ, പൂക്കളാകെക്കൊഴിഞ്ഞുനില്പായി. ഇപ്പോളവള്‍ ഇലകളില്‍ ഉടല്‍മറച്ചുനില്ക്കുകയാണ്)



കണിക്കൊന്ന

ഈ കണിക്കൊന്നയെ നോക്കൂ, അവള്‍ തന്റെ-
യമ്മയേകിയ പൊന്‍കാശുമാലയെ
തന്‍ കണവന്റെ കണ്ണുനീരില്‍ മുങ്ങി-
യങ്ങഴിച്ചുകൊടുത്തുനില്ക്കുന്നവള്‍!
കണ്ണുനീരിന്റെ നാട്യമതെങ്കിലും
തന്‍ കണവന്റെയുണ്മയായോരുവോള്‍ !
പച്ചിലകളാമാടയില്‍ മേല്‍മൂടി
നില്ക്കയാണവള്‍,കൊന്ന, വധൂടിയാള്‍ !
(പ്രേമമെന്ന മരുപ്പച്ചയിങ്ങനെ-
യെത്രപേരെ ഭ്രമിപ്പിച്ചിരിക്കയാം !)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ